വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎല്‍എ , എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഓഗസ്റ്റ് 22 നു വിധിപറയാൻ മാറ്റി. ഇന്നു കോടതി അവധിയായതിനാലാണ് 22 ലേക്ക് മാറ്റിയത്. നേരത്തെ ജില്ലാ സെഷൻസ് കോടതി വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും മുതിർന്ന അഭിഭാഷകരുടെ നിർദേശപ്രകാരമാണ് വീണ്ടും ജില്ലാകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കഴിഞ്ഞതവണ ജില്ലാകോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയും വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Advertisement