വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്ന് കോവളം എംഎല്‍എ എം.വിന്‍സന്റ് സബ്ജയിലിൽ നിന്ന് പുറത്തിറങ്ങി. നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ്ജയിലിന് മുന്നില്‍ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും എം.വിന്‍സന്റ്ിനെ സ്വീകരിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് എം.വിന്‍സന്റിന് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 31 നാണ് വിൻസന്റിനെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയുടെ വീട്, കട എന്നിവ സ്ഥതി ചെയ്യുന്ന വാർഡിൽ പ്രവേശിക്കാൻ പാടില്ല, ശബ്ദ പരിശോധനയ്ക്ക് ഹാജരാകുക , അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകുക തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. വീട്ടമ്മ നടത്തുന്ന കടയിൽ വച്ചും വീട്ടിൽ വച്ചും 2016 സെപ്ററംബർ 10, നവംബർ 11 തീയതികളിൽ രണ്ടു തവണ പീഡിപ്പിച്ചു, ആത്മഹത്യാ പ്രേരണ, ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തി എന്നിവയിലായിരുന്നു കഴിഞ്ഞ ജൂലൈ 31 ന് അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര ജയിലിൽ റിമാൻഡിൽ കഴിയുന്ന വിൻസന്റിനു കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചാൽ എതിർക്കില്ലെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചു. നേരത്തെ ജില്ലാ സെഷൻസ് കോടതിയും മജിസ്ട്രേറ്റു കോടതിയും വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ ജാമ്യാപേക്ഷയുമായി വീണ്ടും സെഷൻസ് കോടതിയെ തന്നെ വീണ്ടും സമീപിക്കുകയായിരുന്നു.