കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെയുളള സ്ത്രീപീഡനക്കേസില്‍ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ.ജോയി മത്ത്യാസിന്റെയും ഇടവകയിലെ കന്യാസ്ത്രീയുടെയും രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി.പീഡനവിവരം ഇരുവരോടും പറഞ്ഞെന്നായിരുന്നു വീട്ടമ്മയുടെ മൊഴി.
എന്നാൽ സ്ത്രീപീഡനക്കേസില്‍ കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ മൊഴി നല്‍കിയില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍ എം.എല്‍.എ പീഡിപ്പിച്ചെന്ന് പറഞ്ഞില്ലെന്നും ഫാദര്‍ ജോയ് മത്യാസ് മനോരമന്യൂസിനോട് പറഞ്ഞു. പീഡനവിവരം വീട്ടമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്ന് ഒരു പുരോഹിതനും കന്യാസ്ത്രീയും മൊഴികൊടുത്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.