എഡിജിപി ടോമിൻ ജെ.തച്ചങ്കരിയെ ക്രമസമാധാനം, ഭരണനിർവഹണം എന്നീ ചുമതലകളിൽ നിയമിക്കരുതെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥ നിയമനം സർക്കാരിന്റെ വിവേചനപരമായ അധികാരമാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. നിയമനം നടത്തുമ്പോൾ പൊതുതാൽപര്യം ഉദ്യോഗസ്ഥരുടെ സംശുദ്ധി ഇവയെല്ലാം പരിഗണിക്കണമെന്ന് കോടതി ഒാർമിപ്പിച്ചു.
തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന കാലത്ത് മോട്ടോർ വാഹനവകുപ്പിൽ യോഗ്യതയില്ലാത്തയാളെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം . ഈ വിഷയത്തിലെ വിജിലിൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് ഹാജരാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിശദീകരണം