ആര്‍.ശ്രീലേഖയും ടോമിന്‍ തച്ചങ്കരിയും ഉൾപ്പെടെ നാലുപേര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം; പുഴകളും ജലാശയങ്ങളും സംരക്ഷിക്കാൻ നിയമഭേദഗതി കൊണ്ടുവരും. മാലിന്യം എറിഞ്ഞാല്‍ പിഴയും തടവും ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകരാം നൽകി. ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിന് കൺസൾട്ടന്റിനെ നിയമിക്കാനും തീരുമാനിച്ചു.
സംസ്ഥാനത്ത് ഡിജിപി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയാണ്ആർ. ശ്രീലേഖ. ഇവർക്കൊപ്പം അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ എന്നിവർക്കും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. നദികളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ശിക്ഷാർഹമായ കുറ്റമാകും. രണ്ട് ലക്ഷം രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കുന്ന കുറ്റമായി ഇതിനെ കണക്കാക്കും. നിലവിലുള്ള Irrigation and water conservation ആക്ടിന്റെ ഭേദഗതിയായാവും ഒാർഡിനൻസ് കൊണ്ടുവരിക.ശബരിമല തീർഥാടകരുടെ സൗകര്യത്തിനായി നിർമ്മിക്കുന്ന വിമാനത്താവളത്തിന്റെ സാധ്യതാപഠനം, പരിസ്ഥിതി ആഘാത പഠനം എന്നിവക്കായി Louis Berger Consulting നെ നിയമിച്ചു. ഒൻപത് മാസത്തിനകം റിപ്പോർട്ട് നൽകണം. കേന്ദ്രഅനുമതികള്‍ നേടിയെടുക്കാനുള്ള ചുമതലയും കൺസൾട്ടന്റിനാവും. എയ്ഡഡ് സ്്കൂളുകളില അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അംഗപരിമിതർക്ക് മൂന്നുശതമാനം സംവരണം നൽകും. ഇതിനായി ഒാർഡിനനൻസ് പുറപ്പെടുവിക്കും. ആർദ്രം പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രികളിൽ 610 തസ്തികൾ സൃഷ്ടിക്കും. പിണറായയിലും നഗരൂരിലും ഉൾപ്പെടെ ഏഴ് പുതിയ പൊലീസ് സ്റ്റേഷനുകൾസ്ഥാപിക്കാനും മന്ത്രിസഭ അനുമതി നൽകി.