തിരുവനന്തപുരത്തെ വാഹന ഡീലർമാരുടെ ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി. ഗതാഗത കമ്മിഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. താൽക്കാലിക വാഹന റജിസ്ട്രേഷന് ഡീലർമാർ വൻതുക ഈടാക്കുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്‌തിരുന്നു.ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന.
സംസ്ഥാനത്ത് വാഹന റജിസ്ട്രേഷന്റെ മറവിൽ നടക്കുന്നത് വൻകൊള്ള എന്നതായിരുന്നു മനോരമ ന്യൂസ് റിപ്പോര്‍ട്ട്. താൽക്കാലിക റജിസ്ട്രേഷനായി വാഹന ഡീലർമാർ ഈടാക്കുന്നത് യഥാർഥ തുകയുടെ രണ്ടും മൂന്നും ഇരട്ടി. കാറിനും ബൈക്കിനും താൽക്കാലിക റജിസ്ട്രേഷന് നിലവിലിലുള്ള തുക 150 രൂപ. അതായത് 100 രൂപ റജിസ്ട്രേഷൻഫീസും 50 രൂപ സർവീസ് ചാർജ്ജും. ആദ്യം താൽക്കാലിക റജിസ്ട്രേഷൻ എടുത്താലേ സ്ഥിര രജിസ്ട്രേഷൻ നടക്കു. ഇത് മുതലെടുത്താണ് വാഹനഡീലർമാരുടെ ചൂ·ഷണം.
വാഹനഡീലർമാർ തന്നെയാണ് താൽക്കാലിക റജിസ്ട്രേഷ·ൻ നടത്തുന്നത്. പെട്ടെന്ന് റജിസ്ട്രേഷൻ നടന്നുകിട്ടുമെന്ന് കരുതി അമിതചാർജ് ഈടാക്കിയാൽ ഉപയോക്താക്കളും ഗൗരവത്തിലെടുക്കാറില്ല.