ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന എഫ്സിഐ ഗോഡൗണിൽ അശാസ്ത്രീയമായ രീതിയിൽ കീടനാശിനി പ്രയോഗം. തോട്ടങ്ങളിൽ മരുന്നു തളിക്കാൻ ഉപയോഗിക്കുന്ന ട്രാക്ടറിലൂടെ അതിമർദത്തിലാണ് കീടനാശിനി പമ്പു ചെയ്യുന്നത്. ഭക്ഷ്യധാന്യങ്ങളിലേക്ക് വൻതോതിൽ വിഷാംശം കലരുന്ന പ്രവൃത്തി പാലക്കാട് പുതുപ്പരിയാരത്തെ എഫ്സിഐ ഗോഡൗണിലാണ് നടക്കുന്നത്.
എഫ്സിെഎയുടെ കേരളത്തിലെ ഏറ്റവും വലിയ സംഭരണശാലയിലെ കാഴ്ചയാണിത്. അരിയിലും ഗോതമ്പിലും കീടങ്ങളെത്താതിരിക്കാൻ തീർത്തും അനാരോഗ്യകരമായ കീടനാശിനി പ്രയോഗം. ടാങ്കിൽ നിറച്ച കീടനാശിനി ട്രാക്ടറുകളിലെ പമ്പുകൾ ഉപയോഗിച്ച് അതിമർദത്തിൽ സ്പ്രേ ചെയ്യുന്നു. ഭക്ഷ്യധാന്യങ്ങളിലേക്കും ഇതേ കീടനാശിനിയാണ് പടരുന്നത്.
കീടനാശിനിപ്രയോഗത്തിന് മാനദണ്ഡങ്ങളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. തൊഴിലാളികളും നാട്ടുകാർക്കും ഒരു പോലെ ബുദ്ധിമുട്ട്. സ്വകാര്യഭക്ഷ്യസംഭരണശാലകൾ ശീതീകരിക്കപ്പെട്ടതാണെങ്കിൽ എഫ്സിെഎ മാത്രമാണ് വിഷം തളിച്ച് കീടങ്ങളെ അകറ്റുന്ന പഴഞ്ചൻ രീതി തുടരുന്നത്.
എഫ്സിെഎയിലെ അരിയും ഗോതമ്പുമെല്ലാം പൂർണമായും വിഷമയമാണെന്നല്ല ഞങ്ങൾ പറയുന്നത്. പക്ഷേ അശാസ്ത്രീയമായ കീടനാശിനിയുടെ ഉപയോഗം വല്ലാതെ കൂടിയിരിക്കുന്നതിന്റെ ആശങ്കയാണ് പൊതുസമൂഹത്തിലേക്ക് പങ്കുവയ്ക്കുന്നത്.