വാ...ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാൽ നിന്നു പരുങ്ങേണ്ട. ആശ്രാമം ആയുർവേദ ആശുപത്രിക്കരികിലെ ഈ കടയിൽ വലിയൊരു ഗ്ലാസ് കള്ളു കിട്ടും. അന്തം വിടണ്ട. നല്ല നാരങ്ങാപ്പുളിയും പഞ്ചസാരമധുരവും സോഡയുടെ തരുതരുപ്പും ഐസിന്റെ തണുപ്പുമൊക്കെ ചേർന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികൻ നാരങ്ങാവെള്ളമാണിത്. 15 കൊല്ലം മുൻപ് ആശ്രാമം സ്വദേശി ആർ. ഗിരീഷ് തുടങ്ങിയ ജി. ആർ. സ്റ്റോർ ഇന്നും പ്രത്യേക രുചിക്കൂട്ടോടെ തയാറാക്കുന്ന നാരങ്ങാവെള്ളത്തിനു പ്രസിദ്ധമാണ്. വലിയൊരു ഗ്ലാസിൽ തുള്ളിത്തുളുമ്പുന്ന കള്ളുകുടിച്ചു മേൽച്ചുണ്ടിൽ പറ്റിപ്പിടിച്ച വെളുത്ത മീശ തുടച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിലാണ് എപ്പോഴും ഈ ചെറിയ കട. നിറം കണ്ടു കള്ളെന്നു വിളിച്ചുതുടങ്ങിയതും നാരങ്ങാവെള്ളം കുടിക്കാനെത്തിയവർ തന്നെയെന്നു ഗിരീഷ് പറയുന്നു. നാരങ്ങായും സോഡയുമല്ലാതെ കള്ളിലുള്ളതു പ്രത്യേക കൂട്ടാണ്. അതു ട്രേഡ് സീക്രട്ട്. നാരങ്ങാവെള്ളത്തിൽ ഇടാനുള്ള ഐസ് കടയിൽ തന്നെ തയാറാക്കുകയാണ്. സോഡ ബന്ധുവിന്റെ പ്ലാന്റിൽ സ്വന്തമായി ഉൽപാദിപ്പിക്കുന്നു. കടുംവെട്ട് രുചിയിലുമില്ല, ഗുണമേന്മയിലുമില്ല. വേനൽ കടുത്തതോടെ കടയിലും തിരക്കായി. രാവിലെ ഒൻപതിനു കള്ളുമായി തുറക്കുന്ന കട രാത്രി ഒൻപതു വരെ ദാഹം തീർക്കും. അച്ഛൻ രാജനും സഹോദരൻ ഹരീഷുമുണ്ട് ഗിരീഷിനൊപ്പം.
More in Spotlight
-
വിവാഹം കഴിഞ്ഞു; പഠനം നിർത്തി; എന്നിട്ടും പിന്തിരിഞ്ഞില്ല; ലക്ഷ്യം നേടിയ പെണ്ണ്
-
മകൻ ആന്ധ്രയിൽ കുടുങ്ങി; തിരിച്ചെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറിൽ അമ്മ
-
വരന് ഒന്ന് വധു രണ്ട്, ക്ഷണക്കത്ത് കണ്ട് നാട്ടുകാർ ഞെട്ടി
-
അതെ ഞാൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഖുശ്ബു
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
വിമാനത്തില്‍ ആദ്യം പാറ്റ; പിന്നെ വ്യാജബോംബ്
-
ഉറക്കമുണർന്നപ്പോൾ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ
-
ബഹിരാകാശത്തും 'പ്രേത' ശബ്ദം, ഭയപ്പെടുത്തും നാസപുറത്തുവിട്ട ശബ്ദങ്ങൾ
-
മകളുടെ വീഡിയോ വൈറലായി , അച്ഛന്റെ ജോലി തെറിച്ചു
-
കവര്‍ച്ചയ്ക്കു ശേഷം ഭിത്തിയില്‍ ചുവരെഴുത്ത്; സി.ഐയെ വെല്ലുവിളിച്ച കള്ളന് കുടുങ്ങി