കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാത്തതെന്നു ഉമ്മന്‍ചാണ്ടി. എത്രയും വേഗം പ്രശ്നം പരിഹരിക്കണം. പ്രതിപക്ഷം എന്തുസഹായവും നല്‍കും. പൊലീസ് നടപടി ന്യായമെങ്കില്‍ എന്തുകൊണ്ട് കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ല.
യുഡിഎഫ് ഒരിക്കലും രാഷ്ട്രീയമുതലടുപ്പിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ലെന്നു ഉമ്മൻചാണ്ടി പറഞ്ഞു.
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്‍റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി ന്യായീകരിച്ച് മാധ്യമങ്ങളില്‍ പി.ആര്‍.ഡിയുടെ പരസ്യം വന്നിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്ന് പരസ്യം വിശദീകരിക്കുന്നു. പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ള സംഘമാണെന്നാണ് വാദം.
സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. ദൃശ്യങ്ങള്‍ സത്യംവിളിച്ചുപറയുന്നുണ്ട്. നീതികിട്ടുംവരെ സമരം തുടരും.
പിണറായി വിജയനെ ഇഷ്ടപ്പെടുന്നവര്‍ക്കെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പറഞ്ഞു.
Advertisement