പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാതെ ചര്‍ച്ചയ്ക്കില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം. തിരുവനന്തപുരം എ.സി.പിക്കും മ്യൂസിയം എസ്ഐയ്ക്കുമെതിരെ നടപടിവേണമെന്ന് ജി·ഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് മനോരമ ന്യൂസിനോട് പറഞ്ഞു. ഇവരാണ് മര്‍ദിച്ചതെന്നും അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു.
ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനുനേരെ ഉണ്ടായ പൊലീസ് നടപടി സംബന്ധിച്ച് െഎജി മനോജ് എബ്രഹാം ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ്. സമരത്തിലെ ബാഹ്യഇടപെടൽ, മെഡിക്കൽ റിപ്പോർട്ട് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ റിപ്പോർട്ട് നൽകുക.
പൊലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മനോജ് എബ്രഹാം ഇന്ന് അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നത്. സമരക്കാർക്കൊപ്പം പുറത്തുനിന്നുള്ളവർ കടന്നുകൂടിയോ , മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പ്രതിഷേധക്കാർക്ക് മർദ്ദനമേറ്റോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. മെഡിക്കൽ കോളജിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജക്കും ബന്ധുക്കൾക്കും ഇന്ന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.
അങ്ങിനെയെങ്കിൽ സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. പൊലീസ് ആസ്ഥാനത്തിനു മുന്നിലേക്ക് പോവുകയും,, പൊലീസ് തടയുന്നിടത്ത് സമരം ആരംഭിക്കുകയും ചെയ്യാനാണ് ഒരുങ്ങുന്നത്. സമരക്കാരുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ഡി.ജി.പി അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനുള്ള സാധ്യതകളും പരിശോധിക്കും. ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരായ നടപടി രാഷ്ട്രീയവിവാദമായ സാഹചര്യത്തിൽ കരുതലോടെയാണ് പൊലീസിന്റേയും നീക്കങ്ങൾ. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. സമരം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിൽ നിന്നുണ്ടാകുമെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നു.
Advertisement