ജിഷ്ണുവിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള നീക്കം പാളി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുടുംബവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നിയമപരമായി ചെയ്യാവുന്നതുചെയ്യുമെന്ന് കടകംപള്ളി ഉറപ്പ് നൽകി. എന്നാൽ മഹിജയ്ക്ക് പരാതിയില്ലെന്നും മറ്റുള്ളവർക്കാണ് പരാതിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
ഡിജിപി ഓഫീസിനുമുന്നിലുണ്ടായ സംഭവങ്ങള്‍ക്ക് കാരണക്കാര്‍ പുറത്തുനിന്നുള്ളവരാണെന്ന് ബോധ്യപ്പെടുത്താനും കടകംപള്ളി ശ്രമിച്ചു. മുഖ്യമന്ത്രി ഇടപെട്ട് ഉചിതമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ അഞ്ച് പൊതു പ്രവര്‍ത്തകരെ വിട്ടുകിട്ടാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ശ്രമിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പൊതുപ്രവര്‍ത്തകരായ കെ. എം. ഷാജഹാന്‍, ഷാജിര്‍ഖാന്‍ തുടങ്ങി അഞ്ചുപേരുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ നിഷേധിച്ചിരുന്നു.
Advertisement