പത്തനംതിട്ട ജില്ലയിൽ കോളറമരണം സ്ഥിരീകരിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജില്ലാഭരണകൂടം. ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഇതരസംസ്ഥാനതൊഴിലാളിൾ താമസിക്കുന്ന പ്രദേശങ്ങളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കഴിഞ്ഞമാസം 24നാണ് കോളറരോഗംബാധിച്ച് ബംഗാൾ കുച്ച് ബിഹാർ സ്വദേശിമരിച്ചത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കോളറയാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ശുചീകണപ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു
പനിക്കൊപ്പം മഞ്ഞപ്പിത്തവും ജില്ലയിൽ പടരുന്നുണ്ട്. കുടിവെള്ള ശ്രോതസുകൾ ശുദ്ധീകരിക്കാൻ ആരോഗ്യവകുപ്പിന് ജില്ലാഭരണകൂടം നിർദ്ദേശംനൽകി. അതേസമയം ജില്ലയിലെ വിവിധസ്ഥലങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടി. ശുചിത്വമിഷൻ ഉൾപ്പെടെ നൽകിയതുക വാർഡ്തല ശുചീകരണത്തിന് ഉപയോഗിച്ചില്ലെന്ന പരാതിയും ഉണ്ട്.