കന്നുകാലികളുടെ കശാപ്പ് നിലച്ചാൽ പരമ്പരാഗത വാദ്യകലാരംഗത്തും ആശങ്കയുടെ നാളുകളാണുളളത്. തുകൽ ലഭ്യത ഇല്ലാതാകുന്നതോടെ വാദ്യോപകരണങ്ങളുടെ നിർമാണം നിലക്കും. ഗ്രാമീണമേഖലയിെല കലാകാരൻമാരുടെ ഉപജീവനവും വഴിമുട്ടും. നമ്മുടെ നാട്ടിലെ അറവുശാലകളിൽ നിന്നു
ലഭിക്കുന്ന കാളയുടെ തോൽ വലിച്ചുകെട്ടി രക്തക്കറ പൂർണമായി നീക്കി ഉണക്കിയാണു ചെണ്ട ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങൾക്ക് ഉപയോഗിക്കുന്നത്.അറവുശാലകൾ പൂട്ടുകയും ആവശ്യത്തിന് തുകൽ ലഭിക്കാതെ വരികയും ചെയ്താൽ വാദ്യോപകരണ നിർമാണം സ്തംഭിക്കും.
പാലക്കാട് പെരുവമ്പ്, ഒറ്റപ്പാലം ലക്കിടി, എന്നിവിടങ്ങിൽ വാദ്യോപകരണ നിർമാണ കേന്ദ്രങ്ങളുണ്ട്. വാദ്യോപകരണകൾ നിർമിക്കുന്ന തൊഴിലാളികളെ മാത്രമല്ല നല്ലവാദ്യമില്ലാതായാൽ വാദ്യകലാകാരൻമാരും പട്ടിണിയിലാകും. ഉൽസവങ്ങളിലും ആഘോഷങ്ങളിലും വാദ്യോപകരണങ്ങൾ ഒഴിവാക്കപ്പെടും. ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്കൊപ്പമുള്ള പാണി വാദ്യവും ഒാർമയാകുമെന്ന് വിലയിരുത്തൽ.