വിഷുവിന് പാട്ടിന്റെ കണിയൊരുക്കി ഒരു പൊലീസുകാരന്‍. കളമശേരി എ ആർ ക്യാംപിലെ എ എസ് ഐ വിജയ്ബാലനാണ് 'കണികാണുമെന്നും' എന്ന സംഗീതആല്‍ബവുമായി വരുന്നത്.
പെരുമ്പാവൂരുകാരനായ വിജയ്ബാലന് കലയോടായിരുന്നു എന്നുമിഷ്ടം. ഇടയ്ക്ക് കാക്കിവേഷം ജീവിതത്തില്‍തേടി വന്നപ്പോഴും ആ ഇഷ്ടം ഉപേക്ഷിച്ചില്ല. സംവിധായകന്‍ ഷാഫിയുടെ സഹായിയായി മേരിക്കുണ്ടൊരു കുഞ്ഞാട് മുതല്‍ ഒപ്പംകൂടി. സ്വന്തമായി ഒരു ആല്‍ബം ചെയ്യണമെന്ന ആഗ്രഹം പൂവണിയിച്ചത് ഈ വിഷുക്കാലം. മേലുദ്യോഗസ്ഥരുടെ പൂര്‍ണപിന്തുണയോടെ വിജയ്ബാലന്‍ അങ്ങനെ സംവിധായകനായി. ഗാനരചന നിര്‍വഹിച്ചതും ഇദ്ദേഹം തന്നെ.
ദുബായില്‍ ഒന്‍പതാംക്ലാസുകാരനായ പൃഥ്വി പണിക്കറാണ് പാടി അഭിനയിച്ചത്. സംഗീതസംവിധായകന്‍ ജയദാസ് ഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പഠനം.