E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തോലന്നൂരിലെ ഇരട്ടക്കൊലപാതകം: റിമാൻഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് തോലന്നൂരിലെ ഇരട്ടക്കൊലപാതകത്തിൽ റിമാൻഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കൊല്ലപ്പട്ട സ്വാമിനാഥനെ കഴിഞ്ഞ മാസം 31 ന് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് കസ്റ്റഡി. പ്രതികളായ സദാനന്ദനും ഷീജയും റിമാൻഡിലാണ്. 

കൊലപാതകവും കൊലപാതകശ്രമവും രണ്ടു കേസുകളായിട്ടാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഴൽമന്ദം സി.െഎ. എ.എം.സിദ്ദിഖിനാണ് രണ്ടു കേസുകളുടെയും അന്വേഷണ ചുമതല. കൊല്ലപ്പെട്ട സ്വാമിനാഥനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ പലതവണ ശ്രമിച്ചിരുന്നു. ഈ കേസിലെ കൂടുതല്‍ തെളിവെടുപ്പിനാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് ആറുതവണ കൂടി കൊലപാതക ശ്രമം അരങ്ങേറി. സ്വാമിനാഥന്‍റെ മരുമകള്‍ ഷീജയാണ് കൊലപാതക ശ്രമങ്ങള്‍ക്ക് ശ്രമിച്ചതും നേതൃത്വം നല്‍കിയതും. സഹായത്തിന് സദാനന്ദനേയും കൂട്ടി. ഈ കേസുകളിലെ തെളിവെടുപ്പ് പൂര്‍ത്തീകരിക്കുകയാണ് പൊലീസ് ലക്ഷ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. 

കിടപ്പുമുറിയിൽ വച്ച് സ്വാമിനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ഇറങ്ങി ഒടാൻ ശ്രമിച്ചപ്പോൾ സ്വീകരണമുറിയിൽ വച്ച് വയറിൽ ആഞ്ഞുകുത്തി കൊല്ലുകയായിരുന്നു. ഇൗ സമയം പ്രേമകുമാരിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കട്ടിലിൽ കിടത്തിയത് ഷീജയായിരുന്നു. സ്വാമിനാഥനെ കൊന്നതിനുശേഷം പ്രേമകുമാരിയുടെ മരണവും സദാനന്ദൻ ഉറപ്പാക്കി. വീടിനുളളിലാകെ മുളകുപൊടി വിതറി. തുണികൾ വാരിവലിച്ചിട്ടു.മോഷണം ശ്രമം എന്ന് വരുത്തി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതൊക്കെ. പക്ഷേ പൊലീസിന്‍റെ കാര്യക്ഷമമായ അന്വേഷണത്തിനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പ്രതികള്‍ക്ക് കഴിയാതിരുന്നതോടെയാണ് പ്രതികള്‍ കുടുങ്ങിയതും കുറ്റം സമ്മതിച്ചതും. കേസില്‍ സദാനന്ദന്‍ ഒന്നാം പ്രതിയും ഷീജ രണ്ടാം പ്രതിയുമാണ്. കൊലപാതക ശ്രമത്തിനിടെ ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി രണ്ടുകേസുകളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.