കണ്ണൂര്‍ പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ.രമിത്ത് കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പ്രവർത്തകരെ പ്രതിചേർത്താണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുളളത്. 2016 ഒക്ടോബർ 12 നാണ് പിണറായിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് ഒരു സംഘം ആളുകൾ രമിത്തിനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ രമിത്തിലെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.രമിത്തിന്റെ പിതാവ് ഉത്തമനെയും സമാന രീതിയില്‍ നേരത്തെ കൊലപ്പെടുത്തിയിരുന്നു. ഉത്തമനെ ബസില്‍ നിന്ന് വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 2002ലാണ് ഉത്തമനെ വധിച്ചത്.