മലപ്പുറം പരപ്പനങ്ങാടി റഹീന വധക്കേസിൽ ഭർത്താവ് നജ്മുദ്ദീൻ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് നജ്മുദ്ദീന്റെ അറവുശാലിൽ കഴുത്തറുത്തു കൊലപ്പെട്ട നിലയിൽ റഹീനയുടെ മൃതദേഹം കണ്ടെത്തിയത്. പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. ഞായറാഴ്ച പുലർച്ചെ 2 മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറവു ശാലയിലെ ജോലിയിൽ സഹായിക്കാനാണെന്നു പറഞ്ഞ് നജ്മുദ്ദീൻ റഹീനയെ കൂട്ടികൊണ്ടുവരികയായിരുന്നു.അവിടെവെച്ച് ഇരുവരും തമ്മിൽ വഴക്കായി. വഴക്ക് രൂക്ഷമായപ്പോൾ അറവുശാലയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. പൊട്ടിപൊളിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിലായിരുന്നു അറവുശാല. നാലു മണിയോടെ ഇവിടെ എത്തിയ തൊഴിലാളികളാണ് റഹീനയുടെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. റഹീനയെ കുറച്ചുള്ള സംശയമാണ് കൊലാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. റഹീനയും ഭർത്താവും തമ്മിൽ നിലനിന്നിരുന്ന തർക്കത്തെ കുറിച്ച് റഹീനയുടെ മാതാവ് പൊലിസിന് മൊഴി നൽകിയിരുന്നു.
പലകാര്യങ്ങളിലും നജ്മുദ്ദീനും റഹീനയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് രൂക്ഷമായതോടെ വീട്ടില്‍ പോകാന്‍ റഹീന തീരുമാനിച്ചതും കൂട്ടിക്കൊണ്ടുപോകാന്‍ ഉമ്മ എത്തിയതും നജ്മുദീനെ പ്രകോപിതനാക്കി. രാത്രിയും ഇത് സംബന്ധിച്ച് വീട്ടില്‍ തര്‍ക്കങ്ങളുണ്ടായി. കൊലപ്പെടുത്തണമെന്ന ഉദ്യോശ്യത്തോടുകൂടിയാണ് നജ്ജുമുദീന്‍ ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ച ഒന്നരയോടെ അറവുശാലയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ കൂടെ വരാന്‍ റഹീനയോടെ നജ്മുദീന്‍ ആവശ്യപ്പെട്ടു.
അറവുശാലയിലെ സഹായത്തിനാണെന്ന് വിശ്വസിപ്പിച്ചാണ് റഹീനയെ കൂട്ടിക്കൊണ്ടു പോയത്. അറവുശാലയില്‍ എത്തിയ ഉടന്‍ നജ്ജമുദീന്‍ കശാപ്പിനുപയോഗിക്കുന്ന കത്തി ഉപയോഗിച്ച് റഹീനയുടെ കഴുത്ത് മുറിക്കുകയായിരുന്നു. കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കിയ ശേഷം നജ്ജുമുദീന്‍ കത്തി ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. പുലര്‍ച്ചെ നാലുണിയോടുകൂടിയാണ് മറ്റുതൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം നദ്മുദ്ദീൻ ഒളിവില്‍ പോയി. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവില്‍ പരപ്പനാങ്ങാടി റയിൽവേ സ്റ്റേഷനിൽവച്ചാണ് പിടിയിലായത്. രക്ഷപ്പെടാനുപയോഗിച്ച ബൈക്ക് കോട്ടക്കലിൽ ഉപേക്ഷിരുന്നു. ഇവിടെ നജ്മുദ്ദീനുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി.