കാസർകോട് ജൂഡീഷ്യൽ മജിസ്ട്രേറ്റായിരുന്ന വി.കെ ഉണ്ണികൃഷ്ണന്റെ ദുരൂഹ മരണത്തെ കുറിച്ച് സി.ബി.ഐകൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനം. മരിച്ച ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. ഉടന്‍ ഇതു സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് സൂചന. നവംബർ ഒമ്പതിനാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായിരുന്ന വി.കെ ഉണ്ണികൃഷ്ണനെ ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകരടങ്ങിയ സുഹൃത്തുക്കളുമൊന്നിച്ച് കർണാടയിലെ സുളള്യയിലേക്ക് നടത്തിയ വിനോദയാത്രക്കിടെ മദ്യപിച്ച് ബഹളം വച്ചത് കേസായിരുന്നു.ഇതിനെ തുടര്‍ന്ന് ഹൈക്കോടതി അച്ചടക്ക നടപടി എടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
ഉണ്ണികൃഷ്ണനെ ചിലർ കെണിയിൽ വീഴ്ത്തിയതാണെന്നും കൂടെ യാത്ര ചെയ്തിരുന്നവർക്ക് മരണത്തിൽ പങ്കുണ്ടെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ഒപ്പം യാത്ര സംഘത്തിൽ സ്്ത്രീകൾ ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവർ തങ്ങിയിരുന്ന സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം സർക്കാരിന് പരാതി നൽകിയത്. അന്വേഷണം ഏത് ഏജൻസിയെ ഏൽപ്പിക്കുന്നതിലും എതിർപ്പില്ലെന്ന് കാസർകോട് പൊലീസും ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. തുടർന്നാണ് കേസ് സി.ബി.ഐയെ ഏൽപ്പിക്കാന്‍ സര്ക്കാർ തീരുമാനിച്ചത്. വൈകാതെ തന്നെ ഇതു സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് സൂചന