E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

വജ്രാഭരണ രംഗത്തെ സ്ത്രീ രത്നങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വര്‍ണത്തിനോടുള്ള മലയാളികളുടെ ഭ്രമം. ആ ഭ്രമത്തിനപ്പുറത്തേക്ക് മറ്റ് സാധ്യതകളില്ലാതിരുന്ന കാലത്താണ് ചാലക്കുടിക്കാരി മോളി ബാബു വജ്രാഭരണങ്ങളുടെ ബിസിനസ് തുടങ്ങുന്നത്. ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം മോളിയുടെ മകള്‍ നിലീന അമ്മയുടെ വജ്രാഭരണ ജ്വല്ലറിക്ക് പുതുമാനം നല്‍കി. ആ അമ്മയും മകളുമാണ് മണികിലുക്കത്തില്‍ നിങ്ങളോട് ആദ്യം സംസാരിക്കുന്നത്.

രണ്ടുപതിറ്റാണ്ട് മുന്‍പ് ഇതുപോലൊരു മഴദിവസം. കോളജ് അധ്യാപികയായിരുന്ന മോളിക്ക് അന്ന് അവധിദിനം. ഇക്കാണുന്നതുപോലെ അന്നും മകള്‍ നിലീന അമ്മ മോളിക്കൊപ്പം ഉണ്ടായിരുന്നു.  സ്വന്തമായൊരു ബിസിനസ് .ചാലക്കുടിയിലെ വീട്ടുവരാന്തയില്‍ അന്ന് തീരെ ചെറുതായിരുന്ന മകള്‍ക്കൊപ്പം മഴ ആസ്വദിച്ച് ചിന്തകളിലാണ്ടിരുന്ന മോളിയോട് മഴത്തുള്ളികള്‍ സംസാരിച്ചുകൊണ്ടേയിരുന്നു.  സ്വന്തം ബിസിനസ് എന്താവണമെന്ന തീരുമാനം മോളി ഉറപ്പിക്കുന്നത് അവിടെനിന്നാണ്. 

വജ്രം. വജ്രാഭരണങ്ങള്‍ . സ്വര്‍ണാഭരണങ്ങളില്‍ നിന്ന് മലയാളി അത്രയൊന്നും മാറി താല്‍പര്യം കാണിച്ചുതുടങ്ങാത്ത കാലത്താണ് മോളി വജ്രാഭരണങ്ങളുടെ ബിസിനസിലേക്ക് കടക്കുന്നത്. അഡോണ എന്ന ബ്രാന്‍ഡില്‍ . ആ കഥ മോളി പറയും.

വജ്രാഭരണങ്ങളുടെ ബിസിനസിലേക്ക് മോളി കടക്കുമ്പോള്‍ മകള്‍ കുട്ടിയായിരുന്നു.  വിദ്യാഭ്യാസവും പിന്നീട് വന്‍കിട കമ്പനികളില്‍ ജോലിയും ലഭിച്ച മകള്‍ നിലീന ഇന്ന് പക്ഷെ അമ്മയുടെ പാതയിലാണ്. അമ്മ മോളി ആരംഭിച്ച വജ്രാഭരണ ബിസിനസിന് പുതുമാനം നല്‍കി നിലീന. നിലീനയാണ് അഡോണയില്‍ നിന്നുള്ള വജ്രാഭരണങ്ങളുടെ ചീഫ് ഡിസൈനര്‍ . സ്വന്തം വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങള്‍ സ്വന്തമായി രൂപകല്‍പനചെയ്തായിരുന്നു തുടക്കം. 

ചാലക്കുടിയിലെ വീടിനോട് ചേര്‍ന്നാണ് അഡോണയുടെ വജ്രാഭരണ നിര്‍മാണശാല . നിലീനയുടെ രൂപകല്‍പനയില്‍ ഒരുങ്ങുന്ന വിവിധതരം വജ്രാഭരണങ്ങള്‍ . അത്യധികം സൂക്ഷ്്മമായ നിര്‍മാണം.

രണ്ട് പതിറ്റാണ്ട്് മുന്‍പ് ബിസിനസ് തുടങ്ങുമ്പോള്‍ മോളിക്കൊപ്പം ചേര്‍ന്നവരാണ് ഈ നിര്‍മാണശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇന്നും മേല്‍നോട്ടം വഹിക്കുന്നത്. വന്‍കിട കമ്പനികളുടെ ബിസിനസ് കുതിപ്പിനിടയിലും ബിസിനസിലെ ചില കാഴ്ചപ്പാടുകളാണ് മോളിയെ അഡോണ ഡയമണ്ട്്സിന്‍റെ മുന്നേറ്റത്തിന് സഹായിച്ചത്.

സ്വര്‍ണത്തേപ്പോലെ വില്‍ക്കുമ്പോള്‍ വജ്രത്തിന് വിലകിട്ടില്ലെന്ന ചിലരുടെകാഴ്ചപ്പാട് തള്ളുകയാണ് നിലീന. ഒപ്പം പുതിയ ട്രെന്‍ഡുകള്‍ ഉള്‍പ്പെടുത്തിയാണ് കൊച്ചി പനമ്പിള്ളി നഗറിലും കോഴിക്കോട്ടുമുള്ള ഷോറൂമുകള്‍ ഒരുക്കിയിട്ടുള്ളത്.

അടുത്തതലമുറയിലേക്കും കൈമാറാവുന്ന സുരക്ഷിതമായ ബിനിനസ്. അതിന് വജ്രം പോലെ സുരക്ഷിതം മറ്റൊന്നുമില്ലെന്ന് അടിവരയിടുന്നു ഈ അമ്മയും മകളും.