ചാലിയാറില്‍ പൊലിഞ്ഞ ജീവന്‍; കാവലാകേണ്ടവന്‍ കാലനായതോ?

ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17കാരിയുടെ മരണത്തില്‍ ദൂരൂഹതകള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് ദുരൂഹതകളുടെ മുനകള്‍  കരാട്ടെ അധ്യാപകനിലേക്ക് നീളുകയായിരുന്നു. പാഠ്യ–പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ആ 17 കാരി ആത്മഹത്യചെയ്യില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ആദ്യം മുതല്‍ തന്നെ വീട്ടുകാര്‍ തറപ്പിച്ചു പറഞ്ഞിരുന്നു. കരാട്ടെ അധ്യാപകനെ സംശയമുണ്ടെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണെന്ന് കണ്ടെത്തി. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് കണ്ടെത്തി.വീഡിയോ റിപ്പോര്‍ട്ട് കാണാം

Death of girl in Chaliyar; Karate Master arrested