Crime-Story-N

പത്തനംതിട്ട കോയിപ്രത്ത് പാറയ്ക്കല്‍ വിനോദെന്ന യുവാവ് കൊലചെയ്യപ്പെടുന്നത് പ്രതി കാലന്‍ മോന്‍സി എന്ന വിനോദിന്റെ ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരിലാണ്. പ്രതി മോന്‍സിയും  കൊല്ലപ്പെട്ട പ്രദീപും സുഹൃത്തുക്കളായിരുന്നു. മോന്‍സിയുടെ ഭാര്യയുമായി പ്രദീപിനുണ്ടായ അടുപ്പം ആണ് കൊലപാതകത്തിലേക്ക് എത്തിയത്. ഭാര്യ അകന്നതോടെയാണ് മോന്‍സിക്ക് പകയായത്. മോന്‍സിയെ ഭയന്ന് പ്രദീപ് ഒളിവിലായിരുന്നു. പലവട്ടം പ്രദീപിനെ അന്വേഷിച്ച് മോന്‍സി എത്തിയിരുന്നു. പ്രദീപ് വീട്ടിലെത്തിയത് അറിഞ്ഞെത്തിയ മോൻസി ആക്രമിക്കുകയായിരുന്നു. വയറിലാണ് കുത്തേറ്റത്. വീടിന് മുന്നിലെ പാടത്ത് പ്രദീപിനെ ചവിട്ടിത്താഴ്ത്തി. മോന്‍സിയുടെ ഭാര്യയുമായി പ്രദീപ് ഫോണില്‍ സംസാരിച്ചിരിക്കുമ്പോള്‍ ആയിരുന്നു കൊലപാതകം. മോന്‍സിയുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിവരം അറിയിക്കുന്നത്.   

മോൻസിയെ ഭയന്ന് പ്രദീപ് വീട് വിട്ടുതാമസിക്കുകയായിരുന്നു. രാത്രി മറ്റൊരു വീട്ടിലാണ് പ്രദീപിന്‍റെ അമ്മ കഴിയുന്നത്. ആരുമില്ലാതിരുന്ന സമയം നോക്കി ഒരാഴ്ച മുൻപ് തന്നെ ഈ വീടിനുള്ളിൽ മോൻസി കത്തി കൊണ്ടുവെച്ചിരുന്നു. കൊലനടത്തിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയ മോൻസി തന്‍റെ മകളോട് പ്രദീപിനെ കുത്തി കുടുലുമാല പുറത്തിട്ടെന്ന് തുറന്നുപറഞ്ഞു.മകളാണ് ഈ വിവരം അമ്മയോട് വിളിച്ചുപറയുന്നത്. അവർ പറഞ്ഞതതനുസരിച്ച് പ്രദീപിനെ തേടി സുഹൃത്തുക്കളും പൊലീസും ഇറങ്ങി. അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായുള്ള പ്രദീപിന്‍റെ വഴിവിട്ട ബന്ധമാണ് ക്രൂരക്യത്യം നടത്താൻ കാരണമായതെന്നും തെളിവെടുപ്പിനിടയിലും കാലൻ മോൻസി ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. മരിച്ച പ്രദീപും മോൻസിലും സുഹൃത്തുക്കളായിരുന്നു. ഭാര്യയുമായി പ്രദീപിനുള്ള അടുപ്പത്തെ ചൊല്ലിയാണ് ഇരുവരും അകലുന്നത്. ഇതിന്‍റെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നു. മോൻസിയും ഭാര്യയും തമ്മിലുള്ള കുടുംബ ബന്ധത്തിലും വിള്ളലുണ്ടായി. ഇതോടെ മോൻസി പ്രദീപിനോട് കടുത്ത വൈരാഗ്യത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.