കൂട്ടുകാരനെ കൊന്ന കൊടുംചതി; മൃതദേഹം ഒളിപ്പിച്ചു; ചോര മണക്കുന്ന ക്രൂരത

രക്തബന്ധത്തേക്കാളും സുദൃഢമാണ് സുഹൃത്ത് ബന്ധമെന്ന് പറഞ്ഞുകേള്‍ക്കുന്ന കാലം. എല്ലാം തുറന്നുപറയാന്‍ കഴിയുന്ന കൂട്ടുകാരനൊപ്പം വരില്ല മറ്റൊന്നും എന്ന വിശ്വാസത്തിന് തല്‍ക്കാലം വിടനല്‍കാം. അടുത്തകാലത്ത് സംഭവിച്ച പലകൊലക്കേസുകളിലും ചതിച്ച് ജീവനെടുത്തവര്‍ ഉറ്റചങ്ങാതിമാര്‍ തന്നെയാണ്. സ്വത്തും സ്ത്രീയും പണവും ലഹരിയുമെല്ലാം  കൂട്ടുകാരനെ കൊല്ലാനുള്ള കാരണങ്ങളായി വിശദീകരിക്കപ്പെടുന്നു. സുഹൃത്ത് ബന്ധം കൊലപാതകത്തിലെത്തിച്ച ദാരുണകാഥയാണ്  മലപ്പുറം പന്താവൂരില്‍ നിന്ന് പുറത്തുവരുന്നത്. ഇർഷാദ് എന്ന ഇരുപത്തിനാലുകാരനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കള്‍ക്കുള്ള കാരണം വിഗ്രഹത്തിന്‍റെ പേരില്‍ തട്ടിച്ച പണം തിരികെ കൊടുക്കാതിരിക്കുക എന്നത് മാത്രം. ചതിയറിയാതെ സുഹൃത്തിന്‍റെ വിളിയനുസരിച്ചെത്തിയ ഇര്‍ഷാദ് പിന്നെ സുഹൃത്തുക്കളേയും വീട്ടുകാരേയും കണ്ടിട്ടില്ല. വിഡിയോ കാണാം.