മധ്യതിരുവിതാംകൂറിലെ ഏറ്റവും ശക്തമായ ത്രികോണമല്‍സരം നടക്കുന്ന പാല മണ്ഡലത്തിലാണ് ഇന്നത്തെ വോട്ടുകവല. അരനൂറ്റാണ്ടിലേറെ പാലാക്കാരുടെ ചങ്കിലെ ചോരയായിരുന്ന കെ.എം മാണിയെന്ന, മാണിസാറിന്‍റെ ലെഗസി ജോസ്.കെ മാണിക്ക് തുണയാകുമോ? മാണി സി കാപ്പന്‍ ഏഴുവര്‍ഷം കൊണ്ട് പാലാക്കാരുടെ ഹൃദയം കവര്‍ന്നോ? എന്‍ഡിഎയുടെ ശക്തനായ യുവ പോരാളി ഷോണ്‍ ജോര്‍ജ് പിടിക്കുക ആരുടെ വോട്ടുകള്‍. ചര്‍ച്ചയില്‍ പങ്കെടുക്കുന്നു എല്‍എഡിഎഫില്‍ നിന്ന് പ്രൊഫ. ലോപ്പസ് മാത്യു, യുഡിഎഫില്‍ നിന്ന് ശ്രീ ബിനു പുളിക്കക്കണ്ടം, എന്‍ഡിഎയില്‍ നിന്ന് ശ്രീ.എസ് ജയസൂര്യന്‍. വിഡിയോ കാണാം.

ENGLISH SUMMARY:

Pala constituency is witnessing a fierce triangular contest in today's Vottakavala. The legacy of K.M. Mani, a beloved figure for over half a century, will be tested as voters decide whether Jose K. Mani can carry forward his father's influence, alongside the challenges posed by Mani C. Kappan and Sean George.