ഒന്നര മാസത്തിനിടെ മൂന്നാമത്തെ കാട്ടിലേക്ക്; അരിക്കൊമ്പന്‍റെ യാത്രകൾ

കാട് വിട്ട് കാട് മാറി ഒരു യാത്ര. ഒരു കാട്ടാന മനുഷ്യരുടെ നേൃത്വത്തില്‍ സഞ്ചരിക്കുകയാണ്. ഒന്നരമാസത്തിനിടെ രണ്ടുതവണ മയക്കുവെടി വച്ച് പിടികൂടേണ്ടി വന്ന അരിക്കൊമ്പന്‍. ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് കാടുമാറ്റം. അടങ്ങിനില്‍ക്കാതെ ജനവാസമേഖലകളിലേക്ക്. ചിന്നക്കനാലില്‍ നിന്ന് പെരിയാറിലേക്ക് പോയ വഴിയേ തിരികെ സഞ്ചാരം. ഒടുവില്‍ കമ്പത്തെ വിറപ്പിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മയക്കുവെടിവച്ചു പിടികൂടാന്‍ തമിഴ് നാട് വനംവകുപ്പിന്‍റെ ഉത്തരവിന് അധികം നേരം വേണ്ടിവന്നില്ല. ഒരാഴ്ചക്കുള്ളില്‍ അരിക്കൊമ്പന്‍ വലയില്‍ പെട്ടു. വെടിയേറ്റു. മയങ്ങി. പെരിയാര്‍ വനം വിട്ട് അരിക്കൊമ്പന്‍ ലോറിയില്‍ മറ്റൊരു വനമേഖലയിലേക്ക് സഞ്ചരിച്ചു. വിഡിയോ കാണാം.