ഒൻപതു മിനിറ്റിൽ പിരിഞ്ഞു; സമവായം അകലെ ആയ സഭ

ബുധനാഴ്ച നിയമസഭയ്ക്കകത്തും സഭാമന്ദിരത്തിലും സംഭവിച്ച അസാധാരണ സംഭവങ്ങളുടേയും സംഘര്‍ഷങ്ങളുടെയും പിറ്റേന്നുള്ള പകല്‍. വീണ്ടും നിയമസഭ ചേരുന്നതിനു മുന്നോടിയായി പ്രശ്നങ്ങള്‍ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ കക്ഷി നേതാക്കവുടെ യോഗം. സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിയും പര്തിപക്ഷ നേതാവും ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു. സഭ ശാന്തമായി നടത്തുക എന്നതാണ് യോഗത്തിന്‍റെ അജണ്ട. നാല്‍പ്പത്തിയഞ്ചുമിനിട്ടു കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം ഇറങ്ങിവന്നു. സമവായ ശ്രമം പൊളിഞ്ഞു. വിഡിയോ കാണാം.