സിനിമയുടെ സ്വാതന്ത്രൃത്തിന് തടയിടുന്നോ?; 'എഴുത്തിൽ പോലും ഭയക്കേണ്ട കാലം'

ഭയമുള്ളൊരു കാലത്താണ് ഇപ്പോഴത്തെ ജീവിതമെന്ന് എഴുത്തുകാരായ ആർ. ഉണ്ണിയും അൻവർ അലിയും . സിനിമയുടെ പേരിൽ വരെ നിരന്തരമായ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ സിദ്ദിഖും പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ കലയ്ക്ക് കട്ടു പറയുന്നതാര് എന്ന സംവാദത്തിലായിരുന്നു പ്രതികരണങ്ങൾ 

ഏഴ് വർഷം മുൻപ് ഭാസ്കർ ദ് റാസ്കൽ എന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച കാലത്തെ അനുഭവമാണ് സിദ്ദിഖ്. പങ്കു വച്ചത്. പേര് സൂര്യ ഭഗവാനെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ച് നിരന്തരമായ ഭീഷണി നേരിട്ടു.

നിങ്ങളെത്രത്തോളം രാജ്യ സ്നേഹിയാണ് എന്നപോലെയുള്ള ചോദ്യങ്ങളാണ് എഴുത്തുകാരൻ നേരിടേണ്ടി വരുന്നതെന്ന് ആർ. ഉണ്ണി . കശ്മീർ ജനത അനുഭവിക്കുന്ന അസ്വാതന്ത്ര്യം കാണുമ്പോഴാണ് നമ്മുടെ സ്വാതന്ത്ര്യം ബോധ്യപ്പെടുന്നത്. ആസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്  എന്ത് എഴുതണമെന്ന് മറ്റുള്ളവർ പറയുന്നത്

എഴുത്ത് തുടങ്ങിയ കാലത്തെ കേരളമല്ല ഇതെന്ന് അൻവർ അലി. എഴുതുന്ന കാര്യങ്ങളെ വീണ്ടും പരിശോധിക്കേണ്ട സാഹചര്യം കേരളത്തിൽ വരുമെന്ന് അക്കാലത്ത് ചിന്തിചിട്ടുപോലുമില്ല.