അവസരങ്ങളെ ഇന്ധനമാക്കുന്നത് രാഷ്ട്രീയത്തിന്‍റെ ഭാഗം; പി.എസ്.ശ്രീധരന്‍ പിള്ള

അവസരങ്ങളെ ഇന്ധനമാക്കുന്നത് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.  മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിലാണ് ശ്രീധരന്‍പിള്ള നിലപാട് വിശദീകരിക്കുന്നത്. ശബരിമലപ്രശ്നത്തിലടക്കം ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നു. വ്യക്തി, അഭിഭാഷകന്‍ എന്നീ നിലകളില്‍ ശബരിമലപ്രശ്നത്തിലെ രാഷ്ട്രീയനിലപാടിനോട് യോജിപ്പുണ്ടോ? അജന്‍ഡയില്‍ ആരൊക്കെ വീണു? ശബരിമലപ്രശ്നത്തിലെ നിലപാട് തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമോ? കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമോ? എന്‍.എസ്.എസ്. തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമോ? തുടങ്ങിയ ചോദ്യങ്ങളോട് ശ്രീധരന്‍ പിള്ള പ്രതികരിക്കുന്നു.  സി.പി.എം.നേതാവും എം.പിയുമായ എ.സമ്പത്ത്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ചിന്തകന്‍ സണ്ണി എം.കപിക്കാട്, അഭിഭാഷക ആശ ഉണ്ണിത്താന്‍, ഗാനരചയിതാവ് ആര്‍.കെ.ദാമോദരന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കുന്നു.