പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റയ്ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കുറ്റം ചുമത്തി പാകിസ്ഥാന്‍ കോടതി. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൈക്കൂലിയായി ഭൂമി കൈപ്പറ്റിയതായാണ് ആരോപണം.
71 കാരനായ ഖാൻ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മുതൽ ജയിലിലാണ്. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസില്‍ 10 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഇമ്രാന്‍ ഖാന്‍ നിഷേധിച്ചിരുന്നു.
ആത്മീയതയിലൂടെ പ്രശസ്തയാണ് ഇമ്രാന്‍ ഖാന്‍റെ ഭാര്യ ബുഷ്റ എന്ന ബുഷ്റ ബീബി. തന്‍റെ ആത്മീയ നേതാവ് ബുഷ്റയാണെന്ന് പലപൊതുവേദികളിലും ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.