ലയൺഫിഷ് ഭീഷണിയിൽ സൈപ്രസ് ദ്വീപ്; ഭക്ഷണമാക്കാൻ യൂറോപ്യൻ യൂണിയന്റെ അനുമതി

ലയണ്‍ഫിഷുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനാല്‍ വന്‍ഭീഷണി നേരിട്ട് സൈപ്രസ് ദ്വീപ് . ഇവയുടെ വിഷം വമിക്കുന്ന ചിറകുകളില്‍ തട്ടാതെ കടലില്‍ ഇറങ്ങാനോ ബോട്ടോടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ദ്വീപുകാര്‍. പ്രതിസന്ധി പരിഹരിക്കാന്‍ ലയണ്‍ഫിഷുകളെ ഭക്ഷണമാക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍ 

വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ സൈപ്രസിന്‍റെ  സാമ്പത്തിക മേഖലയെത്തന്നെ ലയണ്‍ഫിഷുകള്‍ പിടിച്ചുലച്ചു. മുന്‍പ് ‌ ഇവയുടെ വര്‍ണച്ചിറകുകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സഞ്ചാരികള്‍  കാത്തിരുന്നെങ്കില്‍ വെറും അഞ്ചുവര്‍ഷത്തിനിപ്പുറം വിനോദസഞ്ചാരികളെ സൈപ്രസില്‍ കാലുകുത്താന്‍ അനുവദിക്കാത്ത വിധം ലയണ്‍ഫിഷുകള്‍ പെറ്റുപെരുകി. 

ഒരു ലയണ്‍ഫിഷ്  നാല് ദിവസത്തിലൊരിക്കല്‍ 30,000 ത്തോളം മുട്ടകള്‍ ഇടും. വിഷച്ചിറകുകളെ ഭയന്ന് ഇരപിടിയന്‍മാര്‍ അടുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഭക്ഷണമാക്കാന്‍ അനുമതി നല്‍കിയതിലൂടെ ലയണ്‍ഫിഷ് രുചികള്‍ക്കും ആരാധകരേറിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ ഇവയുടെ വ്യാപനം തടയുകയാണ് ലക്ഷ്യം.