ഞാൻ സലയുടെ കാമുകി; അവകാശവാദവുമായി പ്രശസ്ത ബോളിബോൾ താരം

വിമാനം തകർന്ന് മരിച്ച അർജന്റീനൻ ഫുട്ബോൾ താരം എമിലിയാനോ സാലയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ഫുട്ബോൾ മാഫിയയുടെ ഇടപെടലുളളതായി സംശയിക്കുന്നതായുളള മുൻകാമുകി ബെറെനിസ് ഷ്കെയറുടെ വെളിപ്പെടുത്തൽ വൻ വിവാദത്തിനും ചർച്ചയ്ക്കുമാണ് വഴിവച്ചത്. എന്നാൽ സലയുടെ രഹസ്യ കാമുകിയെന്ന അവകാശവാദവുമായി പ്രശസ്ത വോളിബോൾ താരം രംഗത്തെത്തിയത് ആരാധകരെ അമ്പരിപ്പിച്ചു

ഫ്രഞ്ച് വോളിബോൾ ക്ലബ്ബായ ബെസിയേഴ്സ് എയ്ഞ്ചൽസിന്റെ താരം ലൂയിസ ഇൻഗെറർ എന്ന മുപ്പത്തൊന്നുകാരിയാണ് സലയുടെ കാമുകിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഇടതു കൈയിൽ പൂക്കൾക്കൊപ്പം സലയുടെ ജേഴ്സി നമ്പറായ ഒൻപത് ടാറ്റൂ ചെയ്ത ചിത്രവും ലൂയിസ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടു. എന്നും നിനക്കായി എന്ന ശീർഷകത്തിലായിരുന്നു ചിത്രങ്ങൾ. ഞാൻ നിന്നെ എന്നേക്കുമായി സ്നേഹിക്കാൻ പോകുന്നുവെന്നായിരുന്നു സലയുടെ വിയോഗത്തോട് ലൂയിസയുടെ പ്രതികരണം. 

ഫ്രഞ്ച് ടീമുകൾക്കു വേണ്ടിയാണ് തങ്ങൾ കളിച്ചിരുന്നതെന്നും പല തവണയുളള കൂടിക്കാഴ്ചകൾക്കു ശേഷം പ്രണയത്തിലാകുകയായിരുന്നുവെന്നും ലൂയിസ പറഞ്ഞു. ബ്രസീലിയൻ മാധ്യമം ഗ്ലോബോയ്ക്ക് നൽകി അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.