ശ്രീദേവി ദീപികയോട് പറ‍ഞ്ഞു: ഉഴിഞ്ഞിടൂ, അല്ലെങ്കില്‍ കണ്ണ് തട്ടും: കണ്ണീരോര്‍മ

നടി ശ്രീദേവിയുടെ മരണം ബോളിവുഡിനെ കുറച്ചൊന്നുമല്ല തളർത്തിയത്. ശ്രീദേവിയെക്കുറിച്ചുള്ള ഒാർമകൾ പങ്ക് വച്ച് സിനിമാലോകത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് താരസുന്ദരി ദീപിക പദുക്കോൺ. ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ ടൈംസ് പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ച രണ്ടു പേരില്‍ ഒരാള്‍ ദീപിക പദുകോണ്‍ ആയിരുന്നു. 

അഭിമാന നേട്ടത്തിലും മനസു തുറന്ന് സന്തോഷിക്കാനാകാതെ ഇരിക്കുകയാണ് ദീപിക. താൻ അമ്മയെപ്പോലെ കരുതിയ വ്യക്തിയാണ് ശ്രീദേവി. അമ്മയുടെ കരുതലും സ്നേഹവും എന്നും അവർ എന്നോട് കാട്ടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചായിരുന്നു ഏത് പരിപാടിയിലും എത്തിയിരുന്നത്. മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദീപികയുടെ കാര്യത്തില്‍ ശ്രീദേവി അതീവ ശ്രദ്ധാലുവായിരുന്നു എന്നും  അവർ വ്യക്തമാക്കി.

‘റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സംസാരിച്ചപ്പോള്‍ ശ്രീ എന്നോട് പറഞ്ഞു: ‘ഉഴിഞ്ഞിടൂ, അല്ലെങ്കില്‍ കണ്ണ് തട്ടും’ എന്ന്. ‘നിങ്ങള്‍ എനിക്കായി അത് ചെയ്തു തരുമോ’ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ‘അതിനെന്താ… വരൂ’ എന്നവര്‍ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഉഴിഞ്ഞിടാം എന്നായിരുന്നു ധാരണ. ഇനി ഇതൊരിക്കലും നടക്കില്ല എന്നാലോചിക്കുമ്പോള്‍ ഉണ്ടാകുന്ന നടുക്കത്തില്‍ മനസു മരവിച്ചു പോകുന്നു.”  ശ്രീദേവിയെക്കുറിച്ച് ഫിലിംഫെയെര്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞതാണ് ഇക്കാര്യം