ഡബ്ല്യുഡബ്ല്യുഇ റെസ്‌ലിങ്ങിൽ നിരവധി ഇന്ത്യക്കാർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ടൈഗർ ജീത്ത് മുതൽ ഗ്രേറ്റ് ഖലിയും ജിന്‍ഡർ മഹാലുമെല്ലാം ഇത്തരത്തിൽ ഏറെ കാഴ്ചക്കാരെ നേടിയിട്ടുമുണ്ട്. എന്നാൽ വനിതാ റെസ്‍ലിങ്ങിൽ ഇന്ത്യക്കാരുടെ സാന്നിധ്യം കാണാനേയില്ലായിരുന്നു. അവിടേക്കാണ് കവിതാ ദേവി വരുന്നത്. പ്രൊഫഷണൽ റെസ്‍ലിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ താരമാണ് കവിത ദേവി. ഹരിയാന സ്വദേശിയും ഖാലിയുടെ ശിഷ്യയുമായ കവിത പ്രകടനത്തോടൊപ്പം റിങ്ങിലെ വസ്ത്രധാരണത്തിലും കാണികളെ അമ്പരിപ്പിച്ചത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്. റിങ്ങിലെത്തുന്ന അൽപ വസ്ത്രധാരികളെ സല്‍വാർ കമ്മീസ് ധരിച്ചാണ് കവിത റിങ്ങില്‍ മലർത്തിയടിക്കുന്നത്.
കഴിഞ്ഞമാസം നടന്ന മൽസരത്തിൽ ലോക ചാമ്പ്യനായ മേ യങ്ങിനെ കവിതെ തറപറ്റിച്ചിരുന്നു. മുൻ പവ്വർ ലിഫ്റ്റിങ് താരമായ കവിത ഡബ്ല്യുഡബ്ല്യുഇയിലേക്ക് എത്തുന്നതിന് മുമ്പ് സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു. പവ്വർ ലിഫ്റ്റിങ്ങിൽ നിന്ന് റെസ്ലിങ്ങിലേക്കുള്ള ചുവട് മാറ്റത്തിൽ നിരവധി പേരാണ് താരത്തെ നിരുൽസാഹപ്പെടുത്തിയത്.
ഡബ്ല്യുഡബ്ല്യുഇ റെസ്‌ലിങ്ങിനു വേണ്ടി അമേരിക്കയിലേയ്ക്ക് താമസം മാറിയെങ്കിലും പ്രൊഫഷണൽ റെസ്‍ലിങ്ങിൽ വനിതാ താരങ്ങളുടെ വേഷ വിധാനങ്ങളോട് ഒത്ത് പോകാൻ സാധിക്കാത്തതാണ് സൽവാർ കമ്മീസ് തിരഞ്ഞെടുക്കാൻ കവിതയെ പ്രേരിപ്പിച്ചത്. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഏറെ കഷ്ടപ്പാടുകൾ അതിജീവിച്ച് മുന്നോട്ട് വന്ന താരം പ്രൊഫഷണൽ റെസ്‍ലിങ്ങിൽ ലോകചാംപ്യനാകാനുള്ള തയ്യാറെടുപ്പിലാണ് കവിത.