കുമരകം ∙ കള്ളടിച്ചു പൂസായ കുരങ്ങൻ കുമരകത്തു നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കുമരകത്ത് എങ്ങനെയോ എത്തിപ്പെട്ടതാണു കുരങ്ങൻ. ബോട്ട് ജെട്ടി ഭാഗത്താണു കറക്കം. ചെത്തുന്ന തെങ്ങിലെ മാട്ടം (കുടം) പൊക്കി കള്ളുകുടിക്കുകയാണു പ്രധാന ഹോബി. കള്ളുകുടി കഴിഞ്ഞാൽ സമീപത്തെ കടകളിൽ കയറി പഴം തിന്നും.
ഇതോടെ ഒന്നുകൂടി ഫിറ്റാകും. തെങ്ങിൽനിന്നു കരിക്ക് പറിക്കും. കരിക്കിന്റെ തൊണ്ട് പൊളിക്കാൻനോക്കി സാധാക്കാതെ വരുമ്പോൾ താഴേക്കിടും.കുരുങ്ങിന്റെ വികൃതിമൂലം ബോട്ട് ജെട്ടി ഭാഗത്തെ കടക്കാർ വാഴക്കുല പുറത്തുതൂക്കാറില്ല.
കുരുങ്ങൻ കുമരകത്തെത്തിയിട്ടു കുറെനാളായി. കള്ളിന്റെലഹരി അറിഞ്ഞശേഷം ഇപ്പോൾ ഈപ്രദേശംവിട്ട് പോകുന്നില്ല. നേരത്തേ ഈഭാഗത്തെത്തിയ ഒരു കുരങ്ങനെ വനം വകുപ്പ് അധികൃതർ കെണിവച്ചു പിടിച്ചു കൊണ്ടുപോയി. കുടിയൻ കുരങ്ങനെക്കൂടി പിടിച്ച് ശല്യം ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. Read More: Kottayam Local News