ravindra-jadeja-father

ഭാര്യ റിവാബയ്ക്ക് എതിരായ തന്റെ പിതാവ് അനിരുദ്ധ് സിന്‍ഹ് ജഡേജയുടെ ആരോപണങ്ങള്‍ തള്ളി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. വിവാഹത്തിന് ശേഷം റിവാബ മകനെ തന്നില്‍ നിന്ന് അകറ്റുകയും സ്വത്തുക്കള്‍ കൈക്കലാക്കുകയും ചെയ്തെന്നാണ് രവീന്ദ്ര ജഡേജയുടെ പിതാവ് ആരോപിച്ചത്. 

ബിജെപി എംഎല്‍എ കൂടിയായ റിവാബയുടെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ചാണ് രവീന്ദ്ര ജഡേജ പിതാവിന്റെ വാക്കുകള്‍ തള്ളിയത്. 'അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. എനിക്കും ഒരുപാട് പറയാനുണ്ട്. എന്നാല്‍ പരസ്യമായി പറയുന്നില്ല', ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജഡേജ കുറിച്ചു.

ravindra-jadeja-wife

2022ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റിവാബ

ദൈനിക് ഭാസ്കര്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിവാബയ്ക്ക് എതിരെ രവീന്ദ്ര ജഡേജയുടെ പിതാവ് ആരോപണങ്ങള്‍ ഉന്നയിച്ചത്. 'രവീന്ദ്ര ജഡേജയുമായും റിവാബയുമായും എനിക്ക് ബന്ധമൊന്നുമില്ല. അവരെ വിളിക്കാറില്ല. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ജാംനഗറില്‍ ഞാന്‍ തനിച്ചാണ് താമസിക്കുന്നത്. രവീന്ദ്ര ജഡേജ ഈ നഗരത്തില്‍ സ്വന്തം ബംഗ്ലാവിലാണ് താമസിക്കുന്നത്. ഒരേ നഗരത്തില്‍ താമസിച്ചിട്ടും തമ്മില്‍ കാണാറില്ല. രവീന്ദ്ര ജഡേജയെ ക്രിക്കറ്റ് താരമാക്കിയതില്‍ ഖേദമുണ്ട്', രവീന്ദ്ര ജഡേജയുടെ പിതാവ് പറയുന്നു.

റിവാബ ഞങ്ങളുടെ കുടുംബത്തില്‍ വിള്ളല്‍ സൃഷ്ടിച്ചു. സ്വത്തുക്കളെല്ലാം അവളുടെ പേരിലാക്കി നല്‍കണമെന്ന് പറഞ്ഞു. അഞ്ച് വര്‍ഷമായി പേരക്കുട്ടിയുടെ മുഖം പോലും കാണാനായിട്ടില്ല. രവീന്ദ്ര ജഡേജയുടെ അമ്മായമ്മയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്, ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ രവീന്ദ്ര ജഡേജയുടെ പിതാവ് പറയുന്നു.