ലൈംഗികപീഡനപരാതി ഒത്തുതീര്‍ക്കാൻ റൊണാൾഡോ കോടികൾ നല്‍കി; സമ്മതിച്ച് അഭിഭാഷകർ

ലൈംഗികപീഡനപരാതി ഒത്തുതീർപ്പാക്കാൻ പണം നൽകിയെന്ന് സമ്മതിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിഭാഷകര്‍. ആരോപണം പുറത്തുപറയാതിരിക്കാൻ 3,75000 ഡോളർ പരാതിക്കാരിയായ കാതറിൻ മയോർഗക്ക് നൽകിയെന്നാണ് അഭിഭാഷകസംഘം കോടതിയിൽ അറിയിച്ചത്. 

2009ൽ ലാസ് വേഗാസിലെ ഹോട്ടലിൽ വെച്ച് റൊണാൾഡോ പീഡിപ്പിച്ചെന്നാണ് മയോർഗയുടെ പരാതി. ഇത് പുറത്തുപറയാതിരിക്കാൻ റൊണാൾഡോ പണം നൽകിയെന്നും കരാറുണ്ടാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ പീഡനാരോപണം റൊണാൾഡോ നിഷേധിച്ചിരുന്നു. 

2018ലാണ് മയോർഗ റൊണാൾഡോക്കെതിരെ പരസ്യമായി രംഗത്തുവന്നത്. അപ്പോഴത്തെ മാനസികനിലയെ ചൂഷണം ചെയ്ത് ബലമായി ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും അതിനാൽ കരാർ  റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം മയോർഗ കോടതിയെ സമീപിച്ചു. എന്നാൽ പണം നൽകിയെന്ന കാര്യം റൊണാൾഡോ നിഷേധിച്ചിരുന്നു.