ധവാനും പന്തും തകർത്തു; ഡൽഹിക്ക് ആവേശജയം; രഹാനെയുടെ സെഞ്ചുറി പാഴായി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറുവിക്കറ്റ് വിജയം. 192 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. ഡല്‍ഹിക്കായി ഋഷഭ് പന്ത് 35 പന്തില്‍ 72 റണ്‍സ് നേടി. 27 പന്തില്‍ 54 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ മികച്ച തുടക്കം നല്‍കി. 

ആദ്യം ബാറ്റുചെയ്ത രാജ്സഥാനായി അജിന്‍ക്യ രഹാനെ സെഞ്ചുറിയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് അര്‍ധസെഞ്ചുറിയുടെയും മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. രാജസ്ഥാനായി അജിന്‍ക്യ 58 പന്തില്‍ നിന്ന് ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ചുറി നേടി.  105 റണ്‍സ് നേടിയ രഹാനെ പുറത്താകാതെ നിന്നു. 16 റണ്‍സെടുത്ത് നില്‍ക്കെ രഹാനയെ ഇഷാന്ത് ശര്‍മ കൈവിട്ടു. 

സ്റ്റീവ് സ്മിത് 31 പന്തില്‍ 50 റണ്‍െസടുത്തു.  ഇരുവരും ചേര്‍ന്ന് രണ്ടാം വിക്ക്റ്റില്‍ 130 റണ്‍സ് കൂട്ടിചേര്‍ത്തു. ഡല്‍ഹിക്കായി കഗിസോ റബാദ രണ്ടുവിക്കറ്റ് നേടി.