ബിഷപ്പിനെ കുത്തിയ സംഭവം; പതിനാറുകാരനും കൂട്ടാളികളും പിടിയില്‍

ഓസ്ട്രേലിയിലെ സിഡ്നിയില്‍ പള്ളിക്കുള്ളില്‍വച്ച് ബിഷപ്പിനെ കുത്തി പരുക്കേല്‍പിച്ച പതിനാറുകാരനും കൂട്ടാളികളും പിടിയില്‍. കുറ്റകൃത്യം ആസൂത്രണം ചെയ്തതിനും ആക്രമണത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തതിനുമാണ് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തത്. 

തീവ്രവാദ നിരോധന നിയമപ്രകാരണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികള്‍ എല്ലാവരും 17 വയസില്‍ താഴെയുള്ളവരാണ്. ഏപ്രില്‍ 15ന് സിഡ്നിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ പ്രസംഗിക്കുന്ന സമയത്താണ് ബിഷപ്പിനുനേരെ ആക്രമണമുണ്ടായത്. ബിഷപ്പ് മാര്‍ മരി ഇമ്മാനുവലിനാണ് കുത്തേറ്റത്. അത് തടയാന്‍ ശ്രമിച്ച നാലുപേര്‍ക്കും കുത്തേറ്റിരുന്നു. ബിഷപ്പിനെ കുത്തിയ പതിനാറു വയസുകാരായ കുട്ടികളെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസും ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്‍റലിജന്‍സ് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കൂട്ടാളികളെയും പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. 

The 16-year-old who and accomplices arrested for sydney case