യുവാവിനെ ആളുമാറി മർദ്ദിച്ചു; അബദ്ധം പറ്റിയതാണെന്ന് എക്സൈസ്

കൊല്ലം അഞ്ചലിൽ യുവാവിനെ ആളുമാറി എക്സൈസ് സംഘം  മർദിച്ചു. തടിക്കാട് സ്വദേശിയുടെ പരാതിയിൽ പുനലൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. അബദ്ധം പറ്റിയതാണെന്ന് എക്സൈസും സമ്മതിച്ചു.

രാത്രിയിൽ സുഹ്യത്തിനൊപ്പം ആഷിഖ് ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്നു. വീടിന്റെ മുന്നിലെത്തിയപ്പോൾ എക്സൈസ് സംഘം ജീപ്പിൽ പാഞ്ഞെത്തി. വാഹത്തിൽ നിന്നു ചാടി ഇറങ്ങിയ ഉദ്യോഗസ്ഥർ ഒന്നും ചോദിക്കാതെ മർദിച്ചെന്നാണ് പരാതി.

യുവാവിന്റെ പരാതിയിൽ  അഞ്ചൽ പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ തടിക്കാട് ഭാഗത്തേക്ക് വരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആള് മാറി പോയതാണെന്നും മർദനമേറ്റവർക്ക് കേസുമായി ഒരു ബന്ധവുമില്ലന്നും വിശദീകരിച്ചു.