'പെൺകുഞ്ഞ് വേണ്ട'; ഗർഭിണിയായ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കത്തിച്ചു; അറസ്റ്റ്

പെൺകുട്ടിയെ പ്രസവിക്കുമോ എന്ന് പേടി. ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. യുപിയിലെ റായ്ബറേലിയിലാണ് സംഭവം. 35–കാരനായ രവീന്ദ്രകുമാർ അറസ്റ്റിൽ. 27 വയസ്സുള്ള ഭാര്യ ഊർമിളയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. അറസ്‌റ്റിനു കാരണമായത്‌ ദൃക്‌സാക്ഷിയായ മൂത്ത മകൾ 11 വയസുകാരിയുടെ മൊഴിയാണ്. 

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: രവീന്ദ്രകുമാറിനും ഊർമിളയ്ക്കും ഏഴും 11 വയസുള്ള പെണ്‍മക്കളാണുള്ളത്‌. ഈയിടെ ഊര്‍മിള വീണ്ടും ഗര്‍ഭിണിയായി. വീണ്ടും പെണ്‍കുട്ടിയെ പ്രസവിക്കുമെന്നു പറഞ്ഞ്‌ അയാള്‍ ഭാര്യയുമായി കലഹിക്കുക പതിവായിരുന്നു. ജനുവരി നാലിനു രവീന്ദ്രകുമാര്‍ ഭാര്യയെ അടിച്ചു കൊന്നു. ന്നീട്‌ മൃതദേഹം കഷണങ്ങളായി മുറിച്ചു. ശരീരാവശിഷ്‌ടങ്ങള്‍ പാത്രത്തിലാക്കി ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍കൊണ്ടുപോയി പൊടിച്ചെടുത്തു. ഇത്‌ വീട്ടില്‍നിന്ന്‌ നാലു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി തീയിട്ടു.  

ഇത് കണ്ട മൂത്ത മകൾ ആദ്യമിത് പേടി കൊണ്ട് പുറത്ത് പറഞ്ഞില്ല. എന്നാൽ കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടിലെത്തി വിവരങ്ങൾ തുറന്നു പറഞ്ഞു. തുടര്‍ന്നു മാതൃസഹോദരി വിദ്യാദേവി പോലീസിനെ വിവരമറിയിച്ചു. ഡി.എന്‍.എ. പരിശോധനയില്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ ഊര്‍മിളയുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്‌