തമിഴ്നാട് സ്വദേശിയുടെ കൊലപാതകം; സഹോദരന്റെ മകന്‍ അറസ്റ്റിൽ

മലപ്പുറം പട്ടിക്കാട് തമിഴ്നാട്ടുകാരനെ വാടകവീട്ടില്‍ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്റെ മകന്‍ അറസ്റ്റില്‍. തമിഴ്നാട് സേലം സ്വദേശി മാതേശനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി മൂര്‍ത്തി പിടിയിലായത്.

ഈ മാസം 14നാണ് കൊല്ലപ്പെട്ട നിലയില്‍ മാതേശനെ കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂര്‍ത്തി വലയിലായത്. പ്രതിയുടെ പിതൃസഹോദരനായ മാതേശനുമായി സേലത്തെ  ഭൂമി സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. മാതേശന്‍ കൈവശപ്പെടുത്തിയ ഭൂമി പ്രതിക്ക് വിട്ടു കൊടുക്കാത്തതിലുളള വിരോധം മൂലമാണ് കൊലപാതകമെന്ന് പൊലീസിന് നല്‍കിയ മൊഴി. മാതേശന്റെ വാടക വീട്ടിലെത്തിയ ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം കോടാലിയുടെ കൈ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരം പുറത്തറഞ്ഞതോടെ മൃതദേഹം കാണാന്‍ തനിക്കു ധൈര്യമില്ലെന്ന് അറിയിച്ച് നാട്ടിലേക്ക് പ്രതി രക്ഷപ്പെട്ടതാണ് അന്വേഷത്തില്‍ വഴിത്തിരിവായത്. 

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.