ഇഷ്ടിക കൊണ്ടടിച്ച് കൊലപാതകം; അഭിഭാഷകൻ അറസ്റ്റിൽ

പാലക്കാട് യാക്കരയിൽ കല്ലുകൊണ്ട് തലയ്ക്കിടിയേറ്റ് ഗൃഹനാഥൻ മരിച്ച കേസിൽ അഭിഭാഷകൻ‌ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. മദ്യപിച്ചശേഷം പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമായത്്. ഇഷ്ടിക എടുത്ത് തലയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. 

പാലക്കാട് തേങ്കുറുശി ഇലമന്ദം കണ്ണികണ്ടത്ത് വീട്ടിൽ പരമപ്രിയദർശനൻ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മാത്തൂർ കൂമൻകാട് പാലക്കോട് വീട്ടിൽ അഭിഭാഷകനായ രാജൻ , തേങ്കുറുശി വിളയന്നൂർ പ്ളാത്തോട്ടിൽ വീട്ടിൽ ചന്ദ്രമോഹൻ എന്നിവരെയാണ് ടൗൺ‌ സൗത്ത്്് പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപിച്ചശേഷം പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമായത്്.

യാക്കര പുഴയ്ക്കലിലെ ഇഷ്ടികചൂളയ്ക്ക് സമീപമിരുന്നാണ് മൂന്നുപേരും മദ്യപിച്ചത്. ഇതിന് സമീപം വീടുപണി നിർമാണത്തിലിരുന്ന തൊഴിലാളികളാണ് കൊലപാതകവിവരം ആദ്യം അറിയുന്നത്. കൊലപാതകത്തിനുശേഷം രക്തം പുരണ്ട നിലയിൽ പ്രതികളെ കണ്ടതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഷ്ടിക എടുത്ത് തലയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രതികളെ തെളിവെടുപ്പിനുശേഷം റിമാൻഡ് ചെയ്തു.