ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചു; ഭര്‍ത്താവുമായി തെളിവെടുപ്പ്

anumol death55
SHARE

ഇടുക്കി കാഞ്ചിയാറില്‍ ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ സൂക്ഷിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവുമായി തെളിവെടുപ്പ്.. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍റെ നേതൃത്വത്തിലാണ് പ്രതി പേഴുകണ്ടം സ്വദേശി ബിജേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയ വീട്ടിലും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കൊണ്ടുപോയി തെളിവെടുത്തു. ഉച്ചക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. 

കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പരമാവധി തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് കട്ടപ്പന പൊലീസ്.. ഇതിന്‍റെ ഭാഗമായി  രാവിലെ തന്നെ കൃത്യം നടത്തിയ വീട്ടിലെ കിടപ്പുമുറിയില്‍ കൊണ്ടുപോയി തെളിവെടുത്തു.. നാട്ടുകാരെയും കുടംബാംഗങ്ങളെയും അയല്‍ക്കാരെയും തെറ്റിദ്ധരിപ്പിച്ചാണ് കൊലപാതക വിവരം പ്രതി മറച്ചുപിടിച്ചിരുന്നത്.. അതിനാല്‍ നാട്ടുകാരും പ്രതിയെ എത്തിച്ചപ്പോള്‍ വലിയ പ്രതിഷേധത്തിലായിരുന്നു.

കൊലപാതക ശേഷം ഭാര്യ വല്‍സമ്മ എന്ന അനുമോളുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി ലബ്ബക്കടയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചിരുന്നു.. ഇവിടെയും പൊലീസ് തെളിവെടുപ്പ് നടത്തി. മുങ്ങുന്നതിന് മുമ്പ് ഫോണിലെ സിം കുമളിയില്‍ ഉപേക്ഷിച്ച സ്ഥലത്തും കൊണ്ടുപോയി തെളിവെടുത്തു. പ്രതി തമഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലും കമ്പത്തുമെല്ലാം പോയി താമസിച്ച ശേഷം കുമളിയില്‍ മടങ്ങിവന്നപ്പോഴാണ് പിടിയിലായത്.. അതിനാല്‍ അവിടങ്ങളിലെല്ലാം കൊണ്ടുപോയി തെളിവ് ശേഖരിക്കേണ്ടതുണ്ട്. 

ഇന്നലെ വൈകിട്ട് കുമളിയില്‍ തമിഴ്നാട് വനമേഖലയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഈ മാസം പതിനേഴിന് ഭാര്യയെ കഴുത്തില്‍ ഷാളിട്ട് മുറുക്കി ശ്വാസം മുട്ടിച്ചാണ് ബിജേഷ് കൊലപ്പെടുത്തിയത്.. മദ്യപിച്ച് മര്‍ദിക്കുന്ന വിവരം വനിതാ സെല്ലില്‍ പരാതിപ്പെട്ടതിനാണ് കൊന്നതെന്നാണ് മൊഴി.

MORE IN KERALA
SHOW MORE