നല്ലിടയന് പ്രണാമം; മാർ ജോസഫ് പൗവത്തിലിന് യാത്രാ മൊഴിനൽകി വിശ്വാസി സമൂഹം; വികാരനിർഭരം

joseph-powathil
SHARE

കാലം ചെയ്ത മാർ  ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയ്ക്ക് വിശ്വാസി സമൂഹം പ്രാർത്ഥനാജ്ഞലികളോടെ യാത്രാ മൊഴിനൽകി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കും, സിറോ മലബാർ സഭാ തലവൻ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

വികാരനിർഭരമായിരുന്നു ചങ്ങനാശേരിയുടെ വലിയ ഇടയൻ മാർ ജോസഫ് പൗവത്തിലിന് വിശ്വാസി സമൂഹം നൽകിയ അന്ത്യാഞ്ജലി . ശനിയാഴ്ച തൊണ്ണൂറ്റി രണ്ടാം വയസിൽ കാലം ചെയ്ത മാർ പൗവത്തിലിന്റെ ഭൗതിക ശരീരം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയോടനുബന്ധിച്ചുള്ള കബറിട പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്കരിച്ചു.മാർ പൗവത്തിലിന്റെ ആത്മീയ പിതാവായിരുന്ന മാർ മാത്യു കാവുകാട്ടിനെ സംസ്കരിച്ചതും ഇവിടെ തന്നെയാണ്. സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ

ഭൗതികശരീരത്തോടൊപ്പം മാർ പൗവത്തിലിന്റെ ജീവിതരേഖ ആ ലേഖനം ചെയ്ത 7 ചെമ്പു ഫലകങ്ങളും സമർപ്പിച്ചു.സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷയുടെ അവസാന ഘട്ടം നടന്നത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കം നാൽപതോളം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും സഹകാർമികരായി

കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ , ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ അനുശോചന സന്ദേശം നൽകി.മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതു ദർശനത്തിനു വച്ച ഭൗതികശരീരത്തിൽ സമൂഹത്തി വിവിധ മേഖലകളി പ്രമുഖരും സഭാധ്യക്ഷൻമാരും വൈദികരും സന്യസ്തരും വിവിധ രൂപതകളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികളും ആദരവർപ്പിച്ചു.. ഫ്രാൻസീസ് മാർപാപ്പ , CBCI പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് അടക്കം രാഷ്ട്രീയ മത സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ സന്ദേശങ്ങൾ സംസ്കാര ശുശ്രൂഷയ്ക്കിടെ ബിഷപ്  മാർ തോമസ് പാടിയത്ത് വായിച്ചു.

Archbishop Emeritus Mar Joseph Powathil passes away

MORE IN KERALA
SHOW MORE