കൊല്ലത്തെ ശാസ്താംകോട്ട തടാകത്തില്‍ വളളം മറിഞ്ഞുണ്ടായ ദുരന്തത്തിന് നാല്‍പതു വയസ്. ഇരുപത്തിനാലു പേര്‍ മരിച്ച അപകടം ഇന്നും നടുക്കത്തോടെ ഒാര്‍ക്കുകയാണ് നാട്. തടാകത്തില്‍ ദീപങ്ങളൊഴുക്കിയാണ് അനുസ്മരിച്ചത്.. മൺചെരാതുകളിലെ ദീപങ്ങൾ തടാകത്തിൽ ഒഴുകി. കണ്ണീരോർമകളുടെ വെളിച്ചമായി 24 ദീപങ്ങള്‍. നാല്‍പതുവര്‍ഷം മുന്‍പ് ശാസ്താംകോട്ട തടാകത്തില്‍ വളളം മറിഞ്ഞുണ്ടായ ദുരന്തത്തില്‍ 24 പേരാണ് മരിച്ചത്. അന്ന് രക്ഷപെട്ടവരിപ്പോഴും നടുക്കത്തോടെ ഒാര്‍ത്തെടുക്കുന്നു.
1982 ജനുവരി 16 ശനി രാവിലെയാണ് തടാകത്തിന്റെ മധ്യഭാഗത്ത് രണ്ടു വള്ളങ്ങള്‍ മറിഞ്ഞത്. അമ്പലക്കടവിൽ നിന്നു പടിഞ്ഞാറേകല്ലട വെട്ടോലിക്കടവിലേക്ക് വന്നതായിരുന്നു വളളം. ചന്തയില്‍ നിന്ന് പൊങ്കാല സാധനങ്ങള്‍ വാങ്ങി വന്ന സ്ത്രീ യാത്രക്കാരായിരുന്നു ഏറെയും. അപകടമുണ്ടായപ്പോള്‍ രക്ഷിക്കാൻ വെട്ടോലിക്കടവിൽ നിന്നു മറ്റൊരു വള്ളമെത്തി. ഇതിലേക്ക് പ്രാണരക്ഷാർഥം യാത്രക്കാർ ചാടിക്കയറിയതോടെ രണ്ടു വള്ളങ്ങളും മുങ്ങി. മരിച്ചവരിൽ 2 പേരൊഴികെ എല്ലാവരും പടിഞ്ഞാറേ കല്ലടയിലുളളവരായിരുന്നു..എല്ലാ വർഷവും അമ്പലക്കടവിൽ തടാക ദുരന്തത്തിന്റെ അനുസ്മരണം നടത്താറുണ്ട്.