ജനവാസ കേന്ദ്രത്തിലെ കള്ളുഷാപ്പ് മാറ്റും; പായസം വച്ചാഘോഷിച്ച് നാട്ടുകാർ

ചെങ്ങന്നൂര്‍ മാന്നാറിലെ ജനവാസ കേന്ദ്രത്തിലെ കള്ളുഷാപ്പ് മാറ്റാന്‍ മന്ത്രി സജി ചെറിയാന്‍ പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര യോഗവും നടപടിയും. 

കള്ളുഷാപ്പിനെതിരായ സമരം 220 ദിവസം പിന്നിട്ടപ്പോഴാണ് ഷാപ്പ് മാറ്റാന്‍ തീരുമാനമായത്. ഷാപ്പ് തുടരില്ലെന്ന് സജിചെറിയാന്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കുന്നത് അടക്കമുള്ള വിഡിയോ മനോരമ ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് അടിയന്തര നടപടി ഉണ്ടായത്‌. 

രാധാമണി, പഞ്ചായത്തംഗം ഓട്ട് ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ആല എന്ന മ‌ട്ടിലാണ് അവിടെ ഷെഡ് നിര്‍മിച്ചത. ചതിയായിരുന്നു എന്നറിഞ്ഞപ്പോള്‍ വൈകിപ്പോയെന്ന് പഞ്ചായത്ത് പ്രസിഡന്‍റും പറയുന്നു.ഷാപ്പ് പൂട്ടാനുള്ള തീരുമാനം നാട്ടുകാര്‍ പായസം വച്ച് ആഘോഷിച്ചു‌‌.