ഇനി വാഹനത്തിനൊപ്പം തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പറും; പരിഷ്കാരങ്ങള്‍ 15 മുതൽ

പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസംതന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബോഡി നിര്‍മാണം ആവശ്യമായ 

വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ നിജപ്പെടുത്താനാണ് തീരുമാനം. അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഈ മാസം 15 മുതലാണ് പരിഷ്കാരങ്ങള്‍ നിലവില്‍, പുതിയതായി വാങ്ങുന്ന വാഹനം,താല്‍ക്കാലിക റജിസ്ട്രേഷന്‍ നടത്തി ഒരുമാസം വരെ ഒാടിക്കാം. ഇനി മുതല്‍  ഈ സൗകര്യം ബോഡി നിര്‍മിക്കേണ്ട വാഹനങ്ങള്‍ക്കും ഇതരസംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ക്കും മാത്രമായി ചുരുക്കും. അല്ലാത്തവയ്ക്ക് വാഹനം വാങ്ങുമ്പോള്‍ തന്നെ സ്ഥിരം റജിസ്ട്രേഷന്‍ നമ്പര്‍ കിട്ടും. അതിസുരക്ഷ നമ്പര്‍ പ്ലേറ്റും ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കാം. റജിസ്ട്രേഷനായി വാഹനവുമായി മോട്ടോര്‍വാഹനവകുപ്പിന്റ ഒാഫീസില്‍ പോകേണ്ടതില്ല. ഇനി ഫാന്‍സി നമ്പര്‍ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് കിട്ടിയതിന് ശേഷമേ വാഹനം പുറത്തിറക്കാവു. 

താല്‍ക്കാലിക റജിസ്ട്രേഷന്‍ എടുത്തിട്ട് നിശ്ചിതസമയത്തിനുള്ളില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനി പണികിട്ടും. കാലാവധി കഴിഞ്ഞ് റജിസ്റ്റര്‍ ചെയ്താല്‍ പതിനഞ്ചിന് പുറമെ, പിഴയായി പത്തുവര്‍ഷത്തെ നികുതി കൂടി അധികം അടയ്ക്കേണ്ടിവരും. താല്‍ക്കാലിക റജിസ്ട്രേഷന്റ കാലാവധി ഒരു 

മാസമെന്നത് ആറുമാസമാക്കി ഉയര്‍ത്താനും ആലോചിക്കുന്നുണ്ട്. വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട  ഭൂരിഭാഗം സേവനങ്ങളും പതിനഞ്ച് മുതല്‍ ഒാണ്‍ലൈനാകുകയാണ്