കോവളത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ബിജെപിയിൽ; പുറത്താക്കിയവരെന്ന് സിപിഎം

cpmkovalam-23
SHARE

തിരുവനന്തപുരം കോവളം മണ്ഡലത്തിലെ സി.പി.എം രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ബി.ജെ.പിയില്‍ ലയിച്ചു. മുല്ലൂര്‍ സി.പി.എം ബ്രാഞ്ച് ഒാഫിസ് ബി.ജെ.പി കാര്യാലമായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്. എന്നാല്‍ അത് പാര്‍ട്ടി ഒാഫിസ് ആയിരുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് എന്‍.ഡി.എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ഒാഫിസ് ഉദ്ഘാടനത്തിന് ശേഷമായിരുന്നു  സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും വിഴിഞ്ഞം പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുല്ലൂര്‍, തോട്ടം ബ്രാഞ്ച് കമ്മിറ്റി അപ്പാടെ ബി.ജെ.പിയില്‍ ലയിച്ചുവെന്ന് ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് 

ഇതാണ് ആ ഓഫിസ്..എന്നാല്‍ ഇത് പാര്‍ട്ടി ഓഫിസ് ആയിരുന്നില്ലെന്നും  യോഗങ്ങള്‍ ചേരാറുണ്ടായിരുന്നുവെന്നും  സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...