റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു

കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിെയ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു.

കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതാണ്  ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പരാതിപ്പെട്ടു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് റംസിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു.

റിമാന്‍ഡിലുള്ള പ്രതിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച കൊല്ലം സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ ഹാരിസിന്റെ അമ്മയ്ക്കും സഹോദരനും ഇയാളുടെ ഭാര്യയും സീരിയില്‍ നടിയുമായ ലക്ഷ്മി പ്രമോദിനും കൊല്ലം കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീല്‍‌ ഹൈക്കോടതിയുെട പരിഗണനയിലാണ്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം മതി തുടരന്വേഷണം എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.