പ്രളയം വന്ന് നിറഞ്ഞു; ഒരുമണിക്കൂറിനകം കിണർ വറ്റി; അപൂർവ പ്രതിഭാസം

palakkad-pool2
SHARE

ആറോളം കുടുംബങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്ന കിണറിലെ വെള്ളം വറ്റി. നിറയെ വെള്ളമുണ്ടായിരുന്ന കിണറിൽ വെള്ളം താഴ്ന്നത് ഒരു മണക്കൂറിനകം. കരിങ്ങനാട് പ്രഭാപുരം എടത്തോൾ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച അപൂർവ പ്രതിഭാസം. പ്രളയജലം കയറിയ ദിവസവും ഉച്ചയ്ക്ക് രണ്ടര വരെ കിണർ നിറയെ വെള്ളമുണ്ടായിരുന്നു.

വൈകിട്ട് നാലിന് മോട്ടർ പ്രവർത്തിപ്പിക്കുന്നതിനായി വീട്ടുകാർ കിണറിനരികെ ചെന്നപ്പോഴാണ് കിണർ വറ്റിയതായി കാണുന്നത്. താമസമാക്കിയ നാൾ മുതൽ വർഷങ്ങളായി കിണറിലെ വെള്ളം വറ്റിയിട്ടില്ല. പരിസരത്തെ ആറോളം വീട്ടുകാർ ഈ കിണർ വെളളമാണ് കുടിക്കുന്നത്. കുഴൽ കിണറിന്റെ മോട്ടർ പ്രവർത്തിപ്പിച്ചാണ് വീട്ടുകാർ വെള്ളം എടുക്കുന്നത്. 

വെള്ളം കയറി പരിസരപ്രദേശങ്ങളിലെ കിണറും കുളങ്ങളും തോടുകളും നിറഞ്ഞ സമയത്ത് പ്രഭാപുരത്തെ ഒരു കിണറിലെ മാത്രം വെള്ളം വറ്റിയത് നാട്ടുകാരെ അമ്പരപ്പിക്കുന്നു. കൊപ്പം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചെങ്കിലും ഒരാഴ്ചയായിട്ടും മറുപടി ലഭിച്ചില്ലെന്ന് മുഹമ്മദ് ഫൈസി പറഞ്ഞു. ജിയോളജി വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു ബന്ധപ്പെട്ടവരുടെ സ്ഥല പരിശോധനയ്ക്കു ശേഷം നടപടി സ്വീകരിക്കുമെന്ന് കൊപ്പം വില്ലേജ് ഓഫിസർ അജിത് അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...