കോട്ടാങ്ങൽ ∙ മക്കൾ രാവിലെ എത്തുമെന്നറിഞ്ഞ് ആഹാരമൊരുക്കി കാത്തിരുന്ന അമ്മയ്ക്ക് കേൾക്കാനായത് അവരുടെ അപകടമരണ വാർത്ത. വട്ടപ്പാറ പുളിച്ചുമാക്കൽ ഏലിയാമ്മയുടെ മക്കളായ പ്രകാശ്, പ്രദീപ് എന്നിവരും പ്രകാശിന്റെ ഭാര്യ പ്രിയയും ചെന്നൈയിൽ അപകടത്തിൽ മരിച്ച വിവരം അറിഞ്ഞതോടെ നാടു മുഴുവൻ ശോകമൂകമായി. പുന്നവേലി ഇടയിരിക്കപ്പുഴയിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ചെന്നൈയിൽ നിന്നു കാറിൽ നാട്ടിലേക്ക് ഇവർ തിരിച്ചത്.
Read More: തമിഴ്നാട്ടിൽ അപകടത്തിൽ ആറു മലയാളികൾ മരിച്ചു
വീട്ടിൽ രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നതിനാൽ ഇവർക്കു വേണ്ട ആഹാരം പാകംചെയ്ത് കാത്തിരുന്ന മാതാവിന് ദുരന്തവാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. ജീവനുതുല്യം സ്നേഹിച്ചിരുന്ന മക്കളുടെ വേർപാട് പെറ്റമ്മയ്ക്ക് സഹിക്കാവുന്നതിനുമപ്പുറമായി. പത്തുമാസം മുൻപാണ് പ്രകാശും പ്രദീപും നാട്ടിലെത്തി മടങ്ങിയത്.